ഇത്തവണ ഔദ്യോഗിക വാഹനത്തിലാണ് ജലീല്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്തതിൽ നിയമലംഘനമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതു സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുന്നത്.
ഡിപ്ലോമാറ്റ് കാർഗോക്കായി കസ്റ്റംസിനെ വിളിച്ചെന്ന് പറയപ്പെടുന്ന ബിഎംഎസ് നേതാവിനെ അടക്കം കസ്റ്റംസ് ചോദ്യം ചെയ്യലിന് വിധേയമാകുമ്പോഴാണ് അന്വേഷണ സംഘത്തിന്റെ നോട്ടം ആരോപണങ്ങളുടെ കേന്ദ്ര സ്ഥാനത്തുള്ള ഭരണ തലത്തിൽ സ്വാധീനമുള്ള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേർക്ക് തിരയാതെയിരിക്കുന്നത്.